2010 മേയ് 24, തിങ്കളാഴ്‌ച

മാധ്യമത്തിണ്റ്റെ നെറികേട്‌

.

 ജമാ-അത്തെ ഇസ്ളാമി, ലീഗ്ചര്ച്ച ജമാ-അത്തിനെ ശരിക്കും പുലിവാല്പിടിപ്പിച്ചു.ജാള്യത മറക്കാന്പല അഭ്യാസങ്ങളും നടത്തുകയാണവര്‍.പി കെ പ്രകാശിനെക്കൊണ്ട്ഹമീദ്ചേന്നമംഗലൂരിണ്റ്റെ പേരു പറയാതെ ലേഖനം എഴുതിപ്പിച്ചു.ഹമീദിണ്റ്റെ മാതൃഭൂമി ലേഖനം ശരിക്കും ജമാ-അത്തിന്കൊണ്ടു എന്നര്ഥം.ഹമീദിണ്റ്റെ ലേഖനമാണെങ്കില്പതിവ്തെറ്റിച്ച്കുറച്ച്ഭേദപ്പെട്ട ഒന്നായിരിരുന്നു താനും.

 മെയ്൨൧ ന്ജമാ-അത്ത്അമീര്ടി ആരിഫലി നടത്തിയ പത്ര സമ്മേളനത്തിലെ വിവാദ പരാമര്ശങ്ങള്മാധ്യമം മുക്കിയതോടൊപ്പം അണികള്ക്ക്വായിച്ച്ആശ്വാസംനേടാനായി ആര്ഒരു ലേഖനം തട്ടിപ്പടച്ചുനല്കി. ആരാണീ ആര്? തലപ്പത്തിരിക്കുന്ന ആള്തന്നെ.ജമാ-അത്തിന്വേണ്ടി പച്ചയായി എഴുതേണ്ടി വരുമ്പോള്സ്വീകരിക്കുന്ന മുഖം മൂടിയാണ് ആര്എന്ന തൂലികാനാമം.ജമാ-അത്തിണ്റ്റെ മുഖം മൂടി നയത്തിണ്റ്റെ ഒരു ചിന്ന സാമ്പിള്ഇതു തന്നെ.

 വലിയ ഒരു ഇലക്ഷന്തന്ത്രം ചീറ്റിപ്പോയതിലുള്ള അസ്ക്യത തീര്ത്താല്തീരാത്തതാണ്‌.സ്ത്രീ സംവരണം അമ്പത്ശതമാനമായതിണ്റ്റെ നേട്ടം ലീഗിണ്റ്റെ ചിലവില്നേടാമെന്നൊരു മോഹം അവര്ക്കുണ്ടായിരുന്നു. കുറ്റിപ്പുറം വനിതാ സമ്മേളനം നടത്തിയത്വരെ അത്മുന്നില്കണ്ടു കൊണ്ടായിരുന്നു.ലീഗിന്ന്സ്ത്രീകളെ കിട്ടാത്തിടത്ത്പെണ്ണൂങ്ങളെ നിര്ത്തി സഹായിക്കുക.അങ്ങനെ സ്ത്രീകളിലൂടെ ജമാ-അത്തിനെ വളര്ത്തുക. ലീഗ്ഇവരുടെ തന്ത്രം കാണാതെ പോകരുത്‌.ഇവരെ സഹായിച്ചാല്അത്നാളെ ലീഗിനു തന്നെ പാരയായിത്തീരും.ലീഗിനെതിരെ എക്സ്പ്രസ്ഹൈവേ,സി പി എമ്മിനെതിരെ കിനാലൂറ്, അടുത്ത ലീഗ്ഭരണത്തില്വീണ്ടും പാര വരും.അത്കൊണ്ട്അടുപ്പിക്കാതിരിക്കുന്നതാണ്ബുദ്ധി.

അല്ലെങ്കിലും ലീഗിന്ഇനി ജമാ-അത്തിണ്റ്റെ പിന്തുണയുടെ എന്താവശ്യമാണുള്ളത്? ഒരു യു ഡി എഫ്അനുകൂല തരംഗം അടുത്ത തിരഞ്ഞെടുപ്പുകളില്ഭൂരിപക്ഷം സീറ്റും തൂത്തു വാരും. ലീഗിന്ബഹുഭൂരിപക്ഷത്തില്മുഴുവന്സീറ്റിലും ജയിക്കാം. കഴിഞ്ഞ തിരഞ്ഞേടുപ്പുകളില്ലീഗ്ജയിച്ചതിലോ തോറ്റതിലോ ജമാ-അത്ത്വോട്ടിന്ഒരു പങ്കുമില്ല.ജമാ-അത്ത്വോട്ടിനേക്കാള്വാന്ഭൂരിപക്ഷത്തിലാണ്ലീഗ്ജയിച്ചത്‌.ഇടതു പക്ഷം ജയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. പിന്നെന്തിന്അവരുടെ പിന്നാലെ പോകണം? രണ്ടു മുന്നാണികളിലുമില്ലാതെ ഒറ്റക്കു നിന്നവര്തങ്ങളുടെ ശക്തി തെളിയിക്കട്ടെ.

  ആറിണ്റ്റെ ലേഖനം

രാഷ്റ്റ്രീയം തെമ്മാടികള്ക്കുള്ള അവസാന അഭയകേന്ദ്രമാണെന്ന്പാറഞ്ഞാണല്ലോ ആര് ലേഖനം തുടങ്ങുന്നത്‌.അവിടെ എത്തിപ്പെടാനുള്ള യോഗ്യത എന്നോ നേടിയതു കൊണ്ടകാം ജമാ-അത്തും അതിന്ശ്രമിക്കുന്നത്എന്ന്കരുതാം. മൌദൂദിക്കും സ്വന്തം ഭരണഘടനക്കും വിട! ഞങ്ങള്ക്കും ഒരു കൈ നോക്കണം. അതാണ്ജമാ-അത്തിണ്റ്റെ ഇപ്പോഴത്തെ തീരുമാനം. നിര്ലജ്ജമായ നയം മാറ്റത്തിലൂടെയും അവസരവാദവാചകമടികളിലൂടെയും രാഷ്ട്രീയത്തിലേക്ക്കടക്കാന്അവര്എന്നോ യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്‌.

പിന്നെ അധികാരം കിട്ടുന്നതിന്മുമ്പെ ജമാ-അത്തിനുള്ളിലത്തെ സ്ഥിതി അബ്ദുല്ലയെപോലെയുള്ള ഉള്ളുകല്ലി മുഴുവന്അറിയുന്നവര്ഇതിനകം പുറത്തുപറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌.തന്പോരിമയും ഒരുതരം ദുഷിച്ച പൌരോഹിത്യവും ജമാ-അത്തിനുള്ളില്നന്നായി ബാധിച്ചിട്ടുണ്ട്എന്നവര്പറയുന്നു.അഴിമതിയും അതിനുള്ളീല്വേണ്ടുവോളമുണ്ടത്രേ.ചാവക്കാട്ടും മലപ്പുറത്തും പുറത്തു വന്ന ചില നിക്ഷേപക തട്ടിപ്പുകളും ആത്മഹത്യവും വരെ ആരും മറന്നിട്ടുണ്ടാവില്ല. അധികാരത്തിലിരുന്ന ബംഗ്ളാദേശില്വലിയ കുംഭകോണങ്ങള്നടത്തിയ ചരിത്രം ജമാ-അത്തിനുണ്ട്‌.പാക്കിസ്ഥാനിലും ജമാ-അത്ത്അക്കാര്യത്തിലൊക്കെ വളരെ മുമ്പോട്ട്പോയിട്ടുണ്ടത്രെ.

 സാമ്രാജ്യത്വ ബന്ധം?

തോമസ്ഐസക്കിണ്റ്റേത്സി ബന്ധമാണെങ്കില്ജമാ-അത്തിനും അത്തരം ബന്ധമില്ലേ? ൯൮ ല്ഹിറാ നഗര്സമ്മേളനത്തില്ജമാ-അത്ത്കെട്ടിയെഴൂന്നള്ളീച്ച്കൊണ്ടുവന്ന ജോണ്എല്എക്സ്പോസിറ്റൊ ആരാണ്പുള്ളി? അമീരിക്കന്സ്റ്റേറ്റിണ്റ്റെ മത കാര്യ ഉപദേഷ്ടാവ്‌.
ജമാ-അത്തെ ഇസ്ളാമി നവലിബറല്സാമ്രാജ്യത്തത്തിന്എതിരാണോ? ബംഗ്ളാദേശില്നവലിബറല്നയങ്ങള്നടപ്പാക്കിയ സര്ക്കാരില്അവര്പങ്കാളിയായിക്കൊണ്ട്ജമാ-അത്ത്തന്നെ അത്ചെയ്തു.അമേരിക്കന്കമ്പനികള്ക്ക്പച്ചപ്പരവതാനി വിരിച്ചു.ജമാ-അത്ത്പിന്തുണക്കുന്ന ഇറാനിലും സുഡാനിലും പിന്തുടരുന്നത്‌.നവലിബറല്സാമ്പത്തിക നയങ്ങളാണ്‌.

പാക്കിസ്ഥാനില്ഒറ്റക്ക്മത്സരിച്ചാല്%സീറ്റ്പോലും ജമാ-അത്തിന്കിട്ടാറില്ല.എന്നാല്പാക്കിസ്ഥാണ്റ്റെ ചരിത്രത്തിലെ എറ്റവും കുപ്രസിദ്ധനായ പട്ടാള മേധാവി സിയാവുല്ഹഖിണ്റ്റെ പട്ടാളമന്ത്രിസഭയില്ജമ്മാ-അത്ത്അംഗമായി.സുള്ഫീക്കര്അലി ഭൂട്ടോയെ തൂക്കിക്കൊന്ന,ഈമേഖലയിലെ സി പദ്ധതികള്ക്ക്മുഴുവന്ചുക്കാന്പിടിച്ച ജനറല്സിയ ആയിരുന്നു പാക്കിസ്ഥാന്കണ്ട ഭരണാധികാരികളില്ജമാ-അത്തിന്ഏറ്റവും സ്വീകാര്യന്‍. 

ജ്മാ അത്തിനെ എതിര്ത്താല്അതെങ്ങനെ സവര്ണ്ണഹിന്ദുപ്രീണനമാകും?

സവര്ണ്ണഹിന്ദുപൊതുബോധത്തിണ്റ്റെ ആധിപത്യം കണ്ടുപിടിച്ചത്ജമാ-അത്തൊന്നുമല്ല.മീഡിയയിലും മതേതരപാര്ട്ടികളിലും ആധിപത്യം നിലനില്ക്കുന്നുണ്ട്‌.അത്മതേതര ജനാധിപത്യ ശക്തികള്തന്നെയാണ്ആദ്യം തിരിച്ചറിഞ്ഞത്‌.എന്നു വെച്ച്ഇസ്ളാമിക വര്ഗീയതയെ എതിര്ത്താല്അതൊക്കെ സവര്ണ്ണ ഹിന്ദുത്വം മൂലമാണെന്ന്പറയുന്നത്ലളിതവല്ക്കരണമാണ്‌.
സ്വന്തം മുഖം രക്ഷിക്കാന്മതേതര പാര്ട്ടികളില്ഹിന്ദുത്വം ആരോപിക്കുന്നത്ജമാ-അത്ത്വര്ഗീയ കാര്ഡ്കളിക്കുന്നതല്ലാതെ പിന്നെന്താണ്? മാധ്യമത്തിണ്റ്റെ സംഭാവനയെ അംഗീകരിക്കുന്ന ആളാണ്' ഈയുള്ളവനും.അതിണ്റ്റെ ഉള്ളിലെ നിഷേധ പ്രവണതകളെ എതിര്ക്കുകയും ചെയ്യണം എന്നാണെണ്റ്റെ അഭിപ്രായം.മാതൃഭൂമിയെക്കാളും മനോരമയെക്കാളും ഞാന്ഇഷ്ടപ്പെടുന്ന പത്രവും മാധ്യമമാണ്‌.

പിണറായിലും കുഞ്ഞാലിക്കുട്ടിയിലും ഒക്കെ ഹിന്ദുത്വക്കാരാണോ? വ്ല്ലാപല്ലിയെയിം എന്എസ്എസിനെയും പ്രീണിപ്പിച്ചാല്ഹിന്ദുവര്ഗീയപ്രീണനം.പി ഡി പി, എന്എല്,ജമാ-അത്ത്ഇവരെ തോളിലെടുത്തിട്ടാലും മുസ്ളിം വര്ഗീയപ്രീണനമല്ല.മര്ദ്ദിത പക്ഷ, ജനാധിപത്യ മതേതര നിലപാടാണതൊക്കെ ജമാ-അത്തിന്‌. മുസ്ളിം വര്ഗീയപ്രീണനം എന്നൊന്ന്തന്നെയില്ലേ

എന്തിനിപ്പോല് ചര്ച്ച

കേന്ദ്രത്തിലും റെയില്വേ വകുപ്പിലും ലീഗ്പിന്തുടരുന്നത്സാമ്രാജ്യത്ത വിരുദ്ധ നയമാണോ?നാളെ കേരളത്തിലും ലീഗ്പിന്തുടരാന്പോകുന്നത്അങ്ങനെയാണെന്ന്ജമാ-അത്തിന്ഉള്വിളി തോന്നുന്നുണ്ടോ? മറ്റുള്ളപാര്ട്ടികളില്കുത്തിത്തിരിപ്പുണ്ടാക്കുന്ന മാധ്യമത്തിണ്റ്റെ നയം ഇപ്പോള്തിരിച്ചടിച്ചിരിക്കയാണ്‌.ലീഗിലും സി പി എമ്മിലും കുത്തിത്തിരിപ്പുണ്ടാക്കിയാല്മാധ്യമ ധര്മ്മം! അത്മറ്റുള്ളവര്ജമാ-അത്തിനെതിരെ ചെയ്താല്സവര്ണ്ണ പ്രീണനം. കണ്ടുപിടുത്തങ്ങള്ഗംഭീരം തന്നെ! 

മാധ്യമം അതെന്തിന്പൂഴ്ത്തി? വായിച്ചില്ലെങ്കില്വായിക്കൂ.