2010, മാർച്ച് 23, ചൊവ്വാഴ്ച

സന്ദേഹി വീണ്ടും

ഒരിടവേളക്കു ശേഷം വീണ്ടും വായനക്കാർക്കു മുമ്പിലെത്തുകയാണ്‌.എന്തുകൊണ്ട്‌ ജമാ-അത്തെ ഇസ്ലാമിയെ മാത്രം വിമർശ്ശിക്കുന്നു? ഈ ചോദ്യം പല വട്ടം നേരിട്ടിട്ടുണ്ട്‌.ജമാ-അത്തെ ഇസ്ലാമിയെ വിമർശ്ശിക്കുന്നതിലൂടെ ബഹുമുഖമായ ഒരു മതവിമർശ്ശനാവബോധം ഉണ്ടാക്കിയെടുക്കാനാണ്‌ ശ്രമം.പരമ്പരാഗത ഇസ്ലാമിൽ ഉൾപ്പെടുമ്പോഴും ലിബറലോ പാർശ്ശ്വൽകൃതമോ ആയ സ്വതന്ത്ര ഇസ്ലാം വായനകളുടെ മുഖം മൂടിയും ചമയങ്ങളും എടുത്തണിയുന്ന നവ പൗരോഹിത്യമാണ്‌ അവരുടേത്‌.അതുകൊണ്ടു തന്നെ ജമാ-അത്തെ ഇസ്ലാമിയുടെ വിമർശ്ശനം മറ്റിസ്ലാമുകളുടെ ബഹുസ്വര നിലനിൽപിന്‌ അത്യന്താപേക്ഷിതമാണ്‌.പഴയ വീഞ്ഞ്‌ പുതിയ പുതിയ കുപ്പികളിലാക്കി വിപണനം നടത്തുന്നവരാണവർ.

ജമാ-അത്തെ ഇസ്ലാമിയുടെ കുട്ടിപ്പുറം വനിതാ സമ്മേളനത്തെയും മഴവിൽ ലോകത്തെ ഇസ്ലാം എന്ന പ്രബോധനം ചർച്ചയേയും പറ്റി എഴുതണമെന്നുണ്ടായിരുന്നു.സമകാലികപ്രസക്തി നഷ്ടപ്പെട്ടതിനാൽ അവയെക്കുറിച്ച്‌ ചെറിയൊരു പരാമർശ്ശം മാത്രം നടത്താം.പുതിയ സ്ത്രീവബോധത്തെ നേരിടാൻ റാഡിക്കൽ ഫെമിനിസത്തിന്റെ ഭാഷ കടമെടുത്ത്‌ ഒരു സ്ത്രീ വിമോചന മുഖം ഉണ്ടാക്കിയെടുക്കാനാണ്‌ അവർശ്ശ്രമിക്കുന്നത്‌. കുറ്റിപ്പുറം സമ്മേളനം അതിന്റെ ഒരു പരീക്ഷണമായിരുന്നു. പൊതു സമൂഹം ഈ കാപട്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാവാം മാധ്യമ ശ്രദ്ധ കിട്ടാത്തതിൽ 'മാധ്യമം പേൺപതിപ്പ്‌'ഇൽ പരിഭവം കൊണ്ടത്‌.മത്രമല്ല ഇസ്ലാമിക ഫെമിനിസം മലയാളത്തിൽ വിവർത്തനങ്ങളിലൂടെയും മറ്റും ലഭ്യമായിത്തുടങ്ങിയിരിക്കെ ,ഈ അഭ്യാസങ്ങളൊക്കെ ഒരു മുഴം മുമ്പേയുള്ള എറിയലുമാകാം.

പ്രബോധനത്തിലെ മഴവിൽ ചർച്ച സിയാവുദ്ദീൻ സർദ്ദാറിന്റെ ജമാ-അത്തെ ഇസ്ലാമി വിമർശ്ശനത്തെയും പ്രത്യേകമായ ഇസ്ലാമിക പാഠങ്ങളെയും പ്രതിരോധിക്കാനുള്ള കപടനാടകമായിരുന്നു എന്ന് സംശയിക്കാൻ വകയുണ്ട്‌."സ്വർഗ്ഗം തേടി നിരാശനായി" എന്ന സർദ്ദാറിന്റെ പുസ്തകത്തിന്റെ വിവർത്തകൻ അതിൽ കൊടുത്ത കുറിപ്പിലെ ചിലപരാമർശ്ശങ്ങളാണ്‌ ഈ ചർച്ചക്ക്‌ പ്രേരണയായത്‌ എന്ന് സംശയിച്ചാൽ തെറ്റില്ല.ഈ പുസ്തകത്തെ വിശദമായി ഒരു ബ്ലോഗിൽ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌ കൊണ്ട്‌ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല.

ചെങ്ങറയും മൂന്നാറും നാഷണൽ ഹായ്‌ വേയും ബി ഒ ടിയും പൊക്കിപ്പിടിച്ചു സമരം ചെയ്യുന്നവർ മറ്റു ലോക രാജ്യങ്ങളിൽ എന്തു നിലപാടാണെടുക്കുന്നത്‌ എന്ന ഒരു അന്വേഷണം കൂടി നടത്തണമെന്നുണ്ട്‌.സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും രാഷ്ട്രീയ ഇസ്ലാമിന്റെ പരാചയം സംഭവിച്ചു കഴിഞ്ഞു.കമ്യൂണിസം പോലെ.ഒലിവ്യർ റോയ്‌,സമീർ അമീൻ ഇവരുടെ പഠനങ്ങൾ വായിക്കുക.(മാധവിക്കുട്ടിയുടെ അന്ത്യകവിതകൾ മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ വായിച്ചിരിക്കുമെന്നു കരുതുന്നു.)

രാഷ്ട്രീയ ഇസ്ലാമിനെതിരെയുള്ള വിമർശ്ശനങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു.