2010, ജൂലൈ 21, ബുധനാഴ്‌ച

ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?

ജമാ-അത്തെ ഇസ്ലാമിയുടെ വിദേശഫണ്ടിനെക്കുറിച്ച്മാതൃഭൂമി ദിനപത്രത്തിലെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എന്ന പംക്തിയി വന്ന ഒരു വായനക്കാരന്റെ കത്ത്താഴെ കൊടുക്കുന്നു(2010ജൂലായ്‌7).
ജമാ അത്തെ ഇസ്ലാമിയും വിദേശ ഫണ്ടും
"ജമാ അത്തെ ഇസ്ലാമി അസി. അമീ ശൈഖ്മുഹമ്മദ്കാരക്കുന്നിന്റെ പത്രസമ്മേളന റിപ്പോർട്ടിൽ പറയുന്നു.'ജമാ-അത്തെ ഇസ്ലാമിക്കു യാതൊരു വിദേശഫണ്ടും ലഭ്യമാകുനില്ല.('മാതൃഭൂമി മെയ്‌ 30).ശൈഖ്സാഹിബിന്റെ വാക്കുക അങ്ങിനെത്തന്നെ വിശ്വാസിക്കാ പ്രയാസം.സാങ്കേതികാർത്ഥത്തിൽ അവർക്കവിശദീകരണങ്ങളുമുണ്ടാകാം, എന്റെ ഒരു അനുഭവം പരയാം. എതാനും ർഷങ്ങൾക്കുമുമ്പ്കൊദുങ്ങല്ലൂ വിദ്യാഭ്യാസ ഉപ ജില്ലയി ഒരു എയ്ഡഡ്യു,പി സ്കൂ ഇവ വിലക്കു വാങ്ങി-- യൂണിയ യു.പി.സ്കൂ. പോയ ർഷങ്ങളിൽ ലക്ഷങ്ങലുടെ നിർമാണ പ്രവർത്തനങ്ങളാണ്ഇവിദെ നടന്നത്‌.ഇപ്പോഴും പുതിയ കെട്ടിടങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. സാധാരണനിലയി വലിയ കേടുപാടുകളൊന്നുമില്ലാത്ത കെട്ടിടങ്ങ വരെ തകർത്ത്‌, പണത്തിന്റേയും പ്രതാപത്തിന്റേയും ചെറിയൊരു ഹുങ്കെന്നൊണം പുതിയ കെട്ടിടങ്ങ തലയുയർത്തുന്നു ഇതൊന്നും നട്ടിൽനിന്നുള്ള വരുമാനമല്ല.അതു കൊണ്ടു തന്നെയാ പഴയ ഉപയൊഗയൊഗ്യമായ കെട്ടിടങ്ങ പോലും ഇത്ര ലാഘവത്തോദെ തട്ടികളയാ കഴിയുന്നത്‌.അനധികൃതമായി പലപ്പോഴും അറബിക വിദ്യാലയം സന്ദർശ്ശിക്കുന്നു.ഇടക്കിടെ വരുന്ന അറബിക ൽകുന്ന ഫണ്ടാണ ഇങ്ങിനെ കെട്ടിടങ്ങളായും മറ്റും ഉയരുന്നതെന്നാണ്നാട്ടുക്കാരുടെ വിസ്വാസം. പശ്ചാത്തലത്തി ബന്ധപ്പെട്ടവ നാട്ടുകാരുടെ തെറ്റിദ്ധാരണ നീക്കാ വരുമാനത്തിന്റെ സ്രോതസ്സും അറബികളുടെ സന്ദർശ്ശനത്തിന്റെ ഔദ്യോഗിക വിവരങ്ങളും വെളിപ്പെടുത്തിയാ നന്നായിരിക്കും. ഇല്ലെങ്കി അധികാരിക ഇതിനെ കുരിച്ചു സമഗ്രമായ ഒരന്വേഷണം നടത്തുകയും മേലി ഔദ്യോഗികാംഗീകാരമില്ലാതെ വിദേശിക ഇവിടം സന്ദർശ്ശിക്കാതിരിക്കാൻ ർശ്ശന നടപടിക സ്വീകരിക്കുകയും ചെയ്യണം"  (കാതിയാളം അബൂബക്ക,കൊടുങ്ങല്ലൂർ)


വായിച്ചല്ലോ.ഇത്പോലെ പലസ്ഥലത്തുമുള്ള അനുഭവങ്ങ പലർക്കും പറയാനുണ്ടാകും.പത്തോ ഇരുപതോ കുടുംബങ്ങ മാത്രമുള്ള പ്രദേശങ്ങളി വലിയ ജുമാ-അത്ത്പള്ളിക ഉണ്ടാക്കിയ അനുഭവങ്ങളും ഉണ്ട്‌.
ചാന തുടങ്ങുന്നു.
ൺപത്കോടി മുതൽമുടക്കിയാണ്ജമാ-അത്ത്ചാന തുടങ്ങുന്നതെന്ന് ഒരു പത്രത്തി കണ്ടു.ശരിയാണെങ്കി ഇത്ര ചെറിയ സംഘടനക്ക്ഇത്രയും പണം എവിടന്നു കിട്ടുന്നു?
ശൈഖ്ഇതും പറഞ്ഞു
ജമാ-അത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്വിദേശ സഹായം കിട്ടുന്നുണ്ടെന്ന്.അത്നിയമാനുസൃതമാണത്രെ.
അഖ്ബ്ദുള്ള പറഞ്ഞത്
ഖത്ത വിദ്യാഭ്യാസ വകുപ്പിനു കീഴി ചേന്നമംഗലൂ ഇസ്ലാഹിയ കോളേജി താ അധ്യാപകനായെന്ന് അബ്ദുള്ള(ശത്രുക്കളല്ല സ്നേഹിതന്മാ,158). താ മാത്രമല്ല സി ടി അബ്ദുറഹീം(ഇദ്ദേഹം പിന്നീട്ജമാ-അത്ത്വിട്ടു), വി അബ്ദു, അബ്ദുറഹ്മാ ഇവരൊക്കെ ഖത്ത ഗവൺമന്റ്ശംബളത്തി ചേന്നമങ്ങലൂ ഇസ്ലാഹിയാ കോളേജി അധ്യാപകരായവരാണെന്ന്  അബ്ദുള്ള പറയുന്നു.ഇതും ഫണ്ടുതന്നെ.ശൈഖ്സാഹിബ്പറഞ്ഞ വിദ്യാഭ്യാസ സഹായത്തിന്റെ സ്വഭാവം ഇതിനപ്പുറവും പ്രതീക്ഷിക്കാം.
റാബിത്വ
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജി ആയി അറിയപ്പെടുന്ന മുസ്ലിം വേൾഡ്ലീഗ്സ്ഥാപിച്ചതി വരെ മൗദൂദിക്ക്പങ്കുട്‌.അദ്ദേഹം അതിന്റെ സ്ഥാപകാംഗമാണത്രെ.റാബിത്വ എന്നറിയപ്പെടുന്ന സംഘടനയി ഇന്ത്യ ജമാ-അത്തിന്റെ സമുന്നതരായ നേതാക്ക എന്നും അംഗമാണ്‌.റാബിത്വയി നിന്ന് ഇസ്ലാമിക സേവനത്തിന്സാമ്പത്തിക സഹായം പറ്റുന്ന നേതാക്കളും പണ്ഡിതരും കൂടുത പേരുള്ളത്ജമാ-അത്തിലാണെന്ന് കേൾക്കുന്നു.റാബിത്വയുടെ ഹിയിലുള്ള ഓഫീസി പോയി പണം പറ്റുന്നത്നിയമ വിധേനയാണോ അല്ലയോ എന്നറിയില്ല. ആരോപണം നിഷേധിക്കുമോ?സത്യാവസ്ഥ ഏതെങ്കിലും ജമാ-അത്തുകാ വ്യക്തമാക്കിയാ നന്നായിരുന്നു.

ലോകം ഒരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്വിദേശത്ത്നിന്ന് ഒരു സഹായവും കൈപറ്റരുത്എന്ന അഭിപ്രായം സന്ദേഹിക്കില്ല.പക്ഷെ ആര്‌? ർക്ക്‌? എന്തിന്‌? സഹായം ൽകുന്നു എന്നത്പ്രധാനമാണ്‌.സഹായം ൽകുന്നവരുടെയും സ്വീകരിക്കുന്നവരുടേയും താൽപര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്‌.

റാബിത്വയുടെ ദൗത്യത്തെ കുറിച്ച്ദേശാഭിമാനി ർച്ചയിൽ കെ ടി കുഞ്ഞിക്കണ്ണ എഴുതിയ ലേഖനം അടുത്ത പോസ്റ്റി കൊടുക്കുന്നു അതുകൂടി വായിക്കുക.

വിദേശഫണ്ടിന്എവിടെ തെളിവ്‌?

ജമാ-അത്തും പോപ്പുല ഫ്രണ്ടും തങ്ങൾക്ക്വിദേശഫണ്ട്കിട്ടുന്നതിന്തെളിവെവിടെ എന്ന് ചോദിക്കാറുണ്ട്‌.അവ വാർത്ത വായിക്കണം.

ന്യൂഡ ഹി:ഭീകരപ്രവർത്തകർക്ക്വിദേശത്തു നിന്ന് പണമെത്തുന്നത്നിരീക്ഷിക്കാനും തടയാനും ഇന്ത്യയി കാര്യക്ഷമമായ സംവിധാനങ്ങളില്ലെന്ന് അന്താരാഷ്ട്ര സംഘടന.കള്ളപ്പണം വെളുപ്പിക്ക,ഭീകരസംഘടനകളുടെ പണമൊഴുക്കു രീതി തുടങ്ങിയവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷ ടാസ്ക്ഫോഴ്സ്എന്ന സംഘടനയുടെ റിപ്പോർട്ടിലാണ്കുറ്റപ്പെടുീത്ത.(ദേശാഭിമാനി 2010ജൂലൈ21).
സന്നദ്ധ സംഘടനക മുഖേന വരുന്ന പണം എന്തിന്ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഇല്ലെന്നും,കള്ളപ്പണം വെളുപ്പിക്കുനതിന്ഇതുവരെ രാജ്യത്ത്ഒരാളെയും ശിക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ടത്രെ.ഇന്ത്യ അടിയന്തിരമായി നടപ്പാക്കേണ്ട നിർദ്ദേശങ്ങളും സംഘടന മുന്നോട്ട്വെച്ചിട്ടുണ്ടെന്നും വാർത്ത പറയുന്നു.

അപ്പോ ദൗർബല്യം നന്നായി ആറിയുന്ന ഇത്തരം സംഘടനക വെല്ലുവിളിക്കുന്നതി അത്ഭുതമില്ല.പിന്നെ ബ്ലാക്ക്മണിയിലൂടെ വരുന്ന വിദേശ പണം ഒരു ർക്കാരും അന്വേഷിക്കാ പോകുന്നില്ല.എല്ലാ ഭരണപാർട്ടികൾക്കും ഉള്ള അധോലോകബന്ധം തന്നെ കാരണം.അതിന്റെ മറവി ർഗ്ഗീയ,ഭീകര,മൗലികവാദസംഘടനക അവസരം ഉപയോഗപ്പെടുത്തുന്നു.ഹവാല കേസുകളൊക്കെ തുമ്പില്ലാതെ അവസാനിക്കുന്നത്അത്പലപ്രമുഖരിലേക്കും നീളും എന്നതിനാലാണ്‌.ഭീകര സംഘടനക ബ്ലാക്ക്മെയ്ല്ചെയ്യാനും ഇടയുണ്ട്‌.

ജമാ-അത്ത്ഒരു ഭീകര സംഘടനയാണെന്ന് സന്ദേഹി പറഞ്ഞിട്ടില്ല.ജമാ-അത്തിന്റെ വിദേശഫണ്ടും ഇങ്ങനെയൊക്കെയാകും തെളിവില്ലാത്തതാവുന്നതെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.



(തേജസ് ലേഖനവും മറുപടിയും)

2010, ജൂലൈ 17, ശനിയാഴ്‌ച

മൌദൂദിസം എന്ന വിഷച്ചെടി

ദേശാഭിമാനി ർച്ചയിൽ വന്ന ഒരു ലേഖനം കൂടി കൊടുക്കുന്നു. മൌദൂദിസം എന്ന വിഷച്ചെടി
വി ഫിര്‍ദൌസ്...
ഖുര്‍ ആനില്‍ ഉപയോഗിച്ച ദീന്‍, ഇലാഹ്, മുല്‍ക്, ഉലൂയ്യത്ത്, ഹാകിമിയ്യത്ത് തുടങ്ങിയ ചില പദങ്ങളെ മൌദൂദി അധികാര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ദുര്‍വ്യാഖ്യാനിച്ചു. 'ദീന്‍' എന്നാല്‍ മതമെന്നാണ് ഇസ്ളാമിന്റെ സഹജമായ വിവക്ഷയെങ്കില്‍ മൌദൂദി സ്റേറ്റ്, ഭരണകൂടം, അധികാരം എന്നൊക്കെ അര്‍ഥകല്‍പ്പന നടത്തി. 'ഇലാഹ്' എന്നാല്‍ ആരാധ്യന്‍ എന്നാണ് ഇസ്ളാമിന്റെ സാമാന്യ വിവക്ഷയെങ്കില്‍ ഭരണകര്‍ത്താവ് എന്ന് മൌദൂദി അര്‍ഥം നല്‍കി. ഇന്ത്യയിലെ മതനിരപേക്ഷ ഭരണകൂടത്തിന്റെ തലവനെ അനുസരിക്കുന്നവര്‍ ഭരണാധിപനെ ആരാധിക്കുന്നവരും തന്നിമിത്തം 'ഗിര്‍ക്ക്' അഥവാ ബഹുദൈവാരാധന പുലര്‍ത്തുന്നവരുമാണെന്ന് മൌദൂദി സിദ്ധാന്തിച്ചു. "ഇബാദത്ത്'' എന്നാല്‍ സാധാരണ മുസ്ളിമിന്റെ വിവക്ഷയില്‍ ആരാധനയാണ്. മൌദൂദി ഇബാദത്തിനെ അനുസരണമെന്ന് അര്‍ഥം നല്‍കി. പ്രവാചകന്റെയും നാല് ഖലീഫമാരുടെയും കാലശേഷം ലോകത്ത് യഥാര്‍ഥ മുസ്ളിങ്ങളേ ഉണ്ടായിരുന്നില്ല എന്നതരത്തില്‍ അത്യധികം ബാലിശമായ തലങ്ങളിലേക്ക് മൌദൂദിയുടെ വാദഗതികള്‍ പരിണമിക്കുന്നുണ്ട്. മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തുചെന്ന് മദീനയില്‍ ഇസ്ളാമിക ഭരണകൂടം സ്ഥാപിച്ചശേഷമാണ് പ്രവാചകന്‍ മതത്തിന്റെ പൂര്‍ണതയെക്കുറിച്ച് സൂചിപ്പിച്ചതെന്നാണ് മൌദൂദി കണ്ടെത്തിയത്. "ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം നാം പൂര്‍ണതയില്‍ എത്തിച്ചുതന്നിരിക്കുന്നു''എന്ന ഖുര്‍ ആന്‍ വാക്യം വിശദീകരിക്കുമ്പോള്‍ മൌദൂദി പറഞ്ഞത് അധികാര പ്രാപ്തിയോടെയാണ് ഇസ്ളാം പൂര്‍ണമായതെന്നും അതിനാല്‍ ഭരണകൂടങ്ങളൊക്കെ ഇസ്ളാമികമാകാത്ത കാലത്തോളം ഇസ്ളാം ശരിയായ ഇസ്ളാമും, മുസ്ളിങ്ങള്‍ ശരിയായ മുസ്ളിങ്ങളും ആയിരിക്കില്ലെന്നുമാണ്. ഇതുപ്രകാരം മൌദൂദിയുടെ ഭാഷയില്‍ ലോകത്തെ കോടിക്കണക്കിനു മുസ്ളിങ്ങളുടെ സ്ഥിതിയെന്തായിരിക്കും? മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യം പ്രതിനിധാനംചെയ്യുന്നത് ഇസ്ളാമിക സന്ദേശങ്ങള്‍ പൂര്‍ണമായും പ്രവാചകന്റെ വേര്‍പാടിന് സമയമാകയും ചെയ്തെന്ന സന്ദേശത്തെയാണ്. ഭരണകൂടം മുസ്ളിങ്ങളുടേതോ ഇസ്ളാമിന്റേതോ അല്ലെങ്കിലും മതസ്വാതന്ത്യ്രം അനുവദിക്കുന്ന എവിടെയും മുസ്ളിങ്ങള്‍ക്ക് ഇസ്ളാംമത വിശ്വാസികളായി തുടരാന്‍ കഴിയും എന്നതാണ് ഖുര്‍ആനിന്റെ നേര്‍ക്കുനേര്‍ പാഠം. ഇസ്ളാമിക ഭരണകൂടം സ്ഥാപിക്കാന്‍വേണ്ടി കുത്സിതമാര്‍ഗങ്ങള്‍ അവലംബിക്കേണ്ട ആവശ്യമോ മതനിരപേക്ഷ വ്യവസ്ഥിതിയോട് കലഹിക്കേണ്ട ആവശ്യമോ മുസ്ളിങ്ങള്‍ക്കില്ല. മറ്റെല്ലാ വ്യവസ്ഥിതികളെയും ക്രൂരമായി തമസ്കരിച്ചുകൊണ്ട് ഇസ്ളാമിക വ്യവസ്ഥിതിക്കായി മനുഷ്യത്വരഹിതങ്ങളായ യത്നങ്ങളില്‍ മുഴുകേണ്ട ആവശ്യം ഇസ്ളാമിനെ മതമായി സ്വീകരിക്കുന്നവര്‍ക്കില്ല എന്നതാണ് ഖുര്‍ആനിന്റെ പാഠം. എന്നിരിക്കെയാണ് മൌദൂദി അനിസ്ളാമിക മതനിരപേക്ഷ ഭരണകൂടങ്ങളെയും ജനാധിപത്യസര്‍ക്കാരുകളെയുമൊക്കെ പൈശാചികശക്തിയായി വിശേഷിപ്പിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ കൃതികളില്‍. മതനിരപേക്ഷ സമൂഹങ്ങളിലെ മുസ്ളിങ്ങളെ തെറ്റിദ്ധാരണകളിലേക്കും വിശ്വാസവൈകല്യങ്ങളിലേക്കും അബദ്ധങ്ങളിലേക്കും നയിക്കുകയല്ലേ യഥാര്‍ഥത്തില്‍ മൌദൂദി ചെയ്തത്? അതുതന്നെയാണ് മൌദൂദിസവും മൌദൂദിയും ചെയ്തതെന്ന് ഇതര മുസ്ളിം സംഘടനകളും അവയുടെ പണ്ഡിതനേതൃത്വവും തിരിച്ചറിയാതിരിക്കുന്നുമില്ല. ഇസ്ളാമിനെയും മുസ്ളിങ്ങളെയും അപകടപ്പെടുത്താന്‍ ശ്രമിച്ച മൌദൂദിയന്‍ തത്വശാസ്ത്രത്തിന് എങ്ങനെയാണ് പൊതുസമൂഹത്തിന്റെ രക്ഷാകര്‍ത്താക്കളായി അരങ്ങത്തെത്താന്‍ കഴിയുക? മതനിരപേക്ഷ ഇന്ത്യയില്‍ ഇസ്ളാം അതിന്റെ പൂര്‍ണരൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്ന ദുരാശയം മൌദൂദിയന്‍ സാഹിത്യങ്ങളുടെ വരികള്‍ക്കിടയില്‍ പതിയിരിക്കുന്നതുകാണാം. "അപൂര്‍ണമായ ഇസ്ളാമിനെ പൂര്‍ണതയില്‍ എത്തിക്കണമെങ്കില്‍ അധികാരം ഇസ്ളാമിനായിത്തീരണം. ജനാധിപത്യരീതിയില്‍ ഇസ്ളാമിനെ അധികാരത്തിലെത്തിക്കുക സാധ്യമല്ല. അപ്പോള്‍ മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കാനായി ഇന്ത്യയിലുള്ളവരെ പരമാവധി മതം മാറ്റണം. മതം മാറ്റമാകട്ടെ ഇന്ത്യയില്‍ അത്രപെട്ടെന്ന് സാധ്യവുമല്ല. അതിന് പ്രബോധനത്തിന്റെ സാധാരണവും അസാധാരണവുമായ രീതികള്‍ അവലംബിക്കണം. മാറിയ സാഹചര്യത്തില്‍ ആശയപ്രചാരണത്തിലൂന്നിയ പ്രബോധനരീതികള്‍മാത്രം മതിയാകില്ല. അതിനാല്‍ തന്ത്രപരമായ രീതികള്‍ വേണ്ടിവരും. പൊതുസമൂഹത്തിന്റെ കൈയടിയും ശ്രദ്ധയും പിടിച്ചുപറ്റുന്ന പ്രഹസനങ്ങളിലൂടെ പതുക്കെപ്പതുക്കെ ഇസ്ളാമിക പ്രസ്ഥാനത്തിലേക്ക് ആളെ കൂട്ടുക. പൊതുവിഷയങ്ങളില്‍ ഇടപെട്ടും ഇടതുപക്ഷത്തിന്റെ സാമൂഹ്യദൌത്യങ്ങളെ കോപ്പിയടിച്ചും ജനകീയ പരിവേഷം ആര്‍ജിച്ച് മുന്നേറുക''. മേല്‍പറഞ്ഞ രീതിശാസ്ത്രമാണ് ജമാഅത്തെ ഇസ്ളാമി ഇപ്പോള്‍ പിന്തുടരുന്നത്. രാഷ്ട്രീയരംഗത്തിറങ്ങാനുള്ള ശ്രമവും മറ്റും മൌദൂദി നിശിതമായി തള്ളിപ്പറഞ്ഞ പങ്കാളിത്ത ജനാധിപത്യത്തോട് മൌദൂദിസ്റുകള്‍ക്കുള്ള പ്രണയം കൊണ്ടൊന്നുമല്ല. അതിനുപിന്നില്‍ വളരെ ആഴത്തില്‍ പതിയിരിക്കുന്നത് മതരാഷ്ട്രവാദത്തിന്റെ, മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായ, തന്ത്രങ്ങളും ദുരുദ്ദേശ്യങ്ങളുംതന്നെയാണ്. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയമോഹങ്ങള്‍ അവരുടെ ജനാധിപത്യബോധത്തിന്റെ അടയാളങ്ങളായി തെറ്റിദ്ധരിച്ച് ഹര്‍ഷപുളകിതരായി ഇരിക്കുന്നവര്‍ യാഥാര്‍ഥ്യം തിരിച്ചറിയണം. ജമാഅത്തെ ഇസ്ളാമി കേരള മുസ്ളിങ്ങളോട് കാണിച്ച ക്രൂരതകള്‍ക്ക് കൈയും കണക്കുമില്ല. മുസ്ളിം സാമൂഹ്യനവോത്ഥാനത്തെ അതിന്റെ ശരിയായ ദിശയില്‍നിന്ന് വ്യതിചലിപ്പിച്ച്, നവോത്ഥാനത്തിന്റെ സദ്ഫലങ്ങള്‍ സമൂഹത്തിന് ലഭിക്കുന്നതില്‍നിന്ന് തടയിട്ടതില്‍ മുസ്ളിംലീഗിനോളം പങ്ക് ജമാഅത്തെ ഇസ്ളാമിക്കുമുണ്ട്. യഥാര്‍ഥ ഇസ്ളാമിന്റെ അവകാശവാദവുമായി രംഗത്തുവന്ന് ചെറുതെങ്കിലുമായ ഒരു വിഭാഗം മുസ്ളിങ്ങളെ ജമാഅത്തെ ഇസ്ളാമി വഴിതെറ്റിച്ചു. ദുരൂഹ ഇസ്ളാമികതയുടെ തണലില്‍ മതത്തിന്റെ സ്വച്ഛന്ദമായ പാതയില്‍നിന്ന് ചിലരെയൊക്കെ വഴിതിരിച്ചുനടത്തി. സൂഫിസത്തിന്റെയും ആധ്യാത്മികമായ അന്വേഷണങ്ങളുടെയും വഴികളെ മുസ്ളിങ്ങളില്‍ പലര്‍ക്കും അപ്രാപ്യമാക്കി മാറ്റി. മതരാഷ്ട്രവാദത്തിന്റെ തീക്ഷ്ണതയും ആത്മീയതയും ആധ്യാത്മികതയും കൈമോശംവന്ന പലരും മതാത്മക രാഷ്ട്രീയംതന്നെയാണ് ഇസ്ളാമിന്റെ ഇഹലോകവും പരലോകവുമെന്ന് തെറ്റിദ്ധരിച്ചു. വോട്ടവകാശം രേഖപ്പെടുത്തുക, സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കുക, ബഹുസ്വര സമൂഹത്തിലെ പൊതുവേദികളില്‍ പങ്കാളികളാവുക, അന്യമതസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തി മാനവികമായ സാഹോദര്യം നിലനിര്‍ത്തുക എന്നിവയൊക്കെ മതരാഷ്ട്രവാദത്തിന്റെ ചട്ടക്കൂടിലൊതുങ്ങാത്തതും, യഥാര്‍ഥ ഇസ്ളാമിന് വിരുദ്ധവുമായ കാര്യങ്ങളാണെന്ന് പലരെയും തെറ്റിദ്ധരിപ്പിച്ച് പതിറ്റാണ്ടുകളോളം കേരള മുസ്ളിങ്ങളെ അവ്യക്തതയില്‍ നിര്‍ത്തിയവരാണ് ജമാഅത്തെ ഇസ്ളാമിക്കാര്‍. സര്‍ക്കാര്‍ജോലി സ്വീകരിക്കുന്നവര്‍ അനിസ്ളാമിക ഭരണകൂടത്തിന് പാദസേവ ചെയ്യുന്നവരും നിഷിദ്ധമായ ഭക്ഷണം കഴിക്കുന്നവരുമാണ് എന്ന് പല മുസ്ളിം സഹോദരന്മാരെയും തെറ്റിദ്ധരിപ്പിച്ചതിന്റെ പാപക്കറകള്‍ പൊള്ളയായ വാചാടോപവിപ്ളവംകൊണ്ടും മഞ്ഞുപോകുന്നവയല്ല. വോട്ടുചെയ്യുന്നവരുടെ കൈവിരലില്‍ പതിയുന്ന സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിന്റെ മുദ്രയായ മഷിയടയാളം നരകത്തിലേക്ക് യോഗ്യത നേടിയവരുടെ ദുശ്ചിഹ്നമാണ് എന്നും വിശ്വസിച്ചിരുന്ന മൌദൂദികളുടെ പല തലമുറകള്‍ കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരില്‍ ചിലരൊക്കെ ഇന്നും മലബാറിന്റെ മുക്കിലും മൂലയിലും പഴയ മൌദൂദിയന്‍ ദുര്‍വിപ്ളവകാലത്തിന്റെ കറുത്ത ഓര്‍മകളുമായി ജീവിച്ചിരിക്കുന്നുണ്ട്. സംശയമുള്ളവര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പഴയ തലമുറക്കാരായ മുസ്ളിം സഹോദരന്മാരുമായി ബന്ധപ്പെട്ടു നോക്കുക. ഒരുകാലത്ത് മൌദൂദികള്‍ക്ക് ഹറാം (മതവിരുദ്ധം) ആയിരുന്ന പല കാര്യങ്ങളും ഇന്ന് ഹലാലും (അനുവദനീയം) വാജിബും (നിര്‍ബന്ധബാധ്യത) ആയി മാറുന്ന മറിമായത്തിന്റെ രഹസ്യം പിടികിട്ടാതിരിക്കുന്ന പലരെയും കണ്ടെത്താന്‍ കഴിയും. പറഞ്ഞുവരുന്നത് ജമാഅത്തെ ഇസ്ളാമി അനേകം തിന്മകള്‍ കായ്ക്കുന്ന ഒരു വിഷച്ചെടിയാണെന്നാണ്. മുസ്ളിംലീഗ് മുരടിച്ചുപോയ വിഷച്ചെടിയാണെങ്കില്‍ ജമാഅത്തെ ഇസ്ളാമി വളരാന്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്നുമാത്രം. മതനിരപേക്ഷ സമൂഹത്തിനും രാജ്യത്തിനും ന്യൂനപക്ഷങ്ങള്‍ക്കും ആപല്‍ക്കരമാണ് ജമാഅത്തെ ഇസ്ളാമിയുടെ പല നീക്കങ്ങളും. ജമാഅത്തിന്റെ വര്‍ത്തമാനകാല മുഖംമൂടികളൊന്നും അതിന്റെ ജന്മസിദ്ധമായ തിന്മകളെ നിഷ്പ്രഭമാക്കുന്നില്ല.