2009, മേയ് 28, വ്യാഴാഴ്‌ച

എം കെ മുനീര്‍ ജമാ-അത്തിനെതിരെ

മുസ്ലിം ലീഗ്‌ നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍ മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍(09മെയ്‌ 31) എഴുതിയ ലേഖനത്തില്‍ ജമാ-അത്തിനെതിരെ പറഞ്ഞ ഭാഗം ഇങ്ങനെ.
"പൊള്ളയായ സാമ്രാജ്യത്വ വിരോധം"
"ബാബരിമസ്ജിദ്‌ ധ്വംസനാനന്തര കാലഘട്ടത്തിലും അതിനു മുമ്പും വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയത്തില്‍ എറ്റവും അഭിരമിച്ച സംഘടനയാണു ജമാ-അത്തെ ഇസ്ലാമി.സാമ്രാജ്യത്തവിരോധം,ആഗോളീകരണ വിരുദ്ധത,പരിസ്ഥിതി പ്രണയം,ആദിവാസി ദളിത്‌ ശാക്തീകരണമെന്നിവയുടെയൊക്കെ മൊത്തക്കച്ചവടക്കാര്‍ തങ്ങളാണെന്ന ഭാവേനയാണു രണ്ടു ദശാബ്ദത്തിലേറെയായി അത്‌ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌..ഇടതുപക്ഷ പ്രത്യയശാശ്ത്രത്തിനു വേരോട്ടമുള്ള കേരളത്തില്‍ ഒരു ഇടതുപക്ഷ പ്രതീതിയാഥാര്‍ഥ്യം സ്രിഷ്ടിക്കാനും ഇടതുപക്ഷത്തേക്കാള്‍ ഇടതുവീര്യമുള്ള കൂട്ടര്‍ തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനും അതുവഴി കേരളീയ സമൂഹത്തില്‍ പൊതുസമ്മതിനേടാനുമായിരുന്നു ഈ പ്രച്ഛന്ന വേഷം ജമാ-അത്തെ ഇസ്ലാമി സ്വീകരിച്ച്ത്‌. തങ്ങളുടെ മാധ്യമങ്ങള്‍ വഴിയും ഈ മാധ്യമങ്ങള്‍ ചെല്ലും ചെലവും കൊടുത്ത്‌ സുഖിപ്പിച്ചു നിര്‍ത്തിയ എഴുത്തുകാര്‍ വഴിയും ജമാ-അത്തെ ഇസ്ലാമി അവരുടെ ഗൂഢ കാര്യപരിപാടികള്‍ക്ക്‌ ഊടും പാവും നല്‍കി.
ഇങ്ങനെയുള്ള സാമ്രാജ്യത്ത വിരോധത്തിന്റെ ഒരു വികാര പാരമ്യ വേളയിലാണു ഇ അഹമ്മദ്‌ കടുത്ത സാമ്രാജ്യത്താനുകൂലിയാണെന്ന വെളിപാടു ജമാ-അത്തെ ഇസ്ലാമിക്കുണ്ടാകുന്നത്‌. അദ്ദേഹം ഇന്ത്യ-അമേരിക്ക ആണവകരാറിനെ അനുകൂലിച്ചു എന്നതായിരുന്നു ഈ അഭിനവ ഇടതു പക്ഷത്തിന്റെ ആരോപണം.ആണവ കരാര്‍ നടപ്പാക്കിയ കേന്ദ്ര മന്ത്രി സഭയില്‍ സഹമന്ത്രിസ്ഥാനം വഹിച്ചു പോന്ന ഇ അഹമ്മദിനെതിരെ വോട്ടു ചെയ്യാന്‍ അവര്‍ ആഹ്വാനം നല്‍കി.അതേസമയം മന്മോഹന്‍ സിംഗിനൊപ്പം ആണകരാറിനൂ അന്തിമ രൂപം നല്‍കുന്നതില്‍ അഹോരാത്രം യത്നിച്ച വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയെ ബംഗാളില്‍ പിന്തുണക്കുകയാണു ജമാ-അത്തെ ഇസ്ലാമി ചെയ്തത്‌. കശ്മീര്‍ ജമാ-അത്തെ ഇസ്ലാമിയും ഇന്ത്യന്‍ ജമാ-അതെ ഇസ്ലാമിയും രണ്ടും രണ്ടാണെന്നും അവരുടെ നയസമിിപനങ്ങള്‍ വ്യത്യസ്തമാണെന്നും ജമാ-അത്തുകാര്‍ പറയാറുണ്ട്‌.എന്നാല്‍ ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ ഭാഗമായ ബംഗാള്‍ ജമാ-അത്തെ ഇസ്ലാമിയും കേരള ജമാ-അത്തെ ഇസ്ലാമിയും ആണവകരാറിന്റെ കാര്യത്തില്‍ എതിര്‍ ധ്രുവങ്ങളിലാണു നിലയുറപ്പിച്ചതെന്നാണു പ്രണബിനുള്ള ബംഗാള്‍ ജമാ-അത്തിന്റെ പിന്തുണ കാണിക്കുന്നത്‌.ആണവകരാര്‍ നടപ്പാക്കാനുള്ള തീവ്ര യത്ന പരിപാടിയില്‍ മുഴുകിയ വിദേശ മന്ത്രാലയത്തിന്റെ തലവനു ഊഷ്മള പിന്തുണയും ആ കരാര്‍ പ്രയോഗ തലത്തില്‍ വരുത്തുന്നതിനു കാര്യമായ പങ്കില്ലാതിരുന്ന സഹമന്ത്രിക്ക്‌ സാമ്രജ്യത്ത ദാസപ്പട്ടവും പതിച്ചു കൊടുക്കുന്ന സമിിപനത്തിലെ പരിഹാസ്യമായ വൈരുധ്യാത്മകത ജമാ-അത്തെ ഇസ്ലാമി വിശദീകരിച്ചേ മതിയാകൂ.
വളരെ ശ്രദ്ധേയമായ വസ്തുത,ആണവകരാറിനെച്ചൊല്ലി യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വലിച്ച ഇടതുപക്ഷം തിരഞ്ഞെടുപ്പു വേളയില്‍ ഒരിക്കല്‍ പോലും ദേശീയതലത്തില്‍ അതൊരു ചര്‍ച്ച പോലുമാക്കിയില്ല എന്നതാണു.ആണവകരാറും ഇസ്രായേല്‍ ആയുധക്കരാറുമൊക്കെ ഇടതുപക്ഷവും ജമാ-അത്തും കൂലം കുഷ ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കിയത്‌ കേരളത്തില്‍ മാത്രമാണു.തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള രണ്ടുമാസത്തോളം ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജില്‍ ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെപ്പറ്റിയുള്ള വെണ്ടയ്ക്കാ വാര്‍ത്തകളായിരുന്നു അനുദിനം കൊടുത്തിരുന്നത്‌. ആത്മാര്‍ഥതയുള്ള ഇസ്രായേല്‍ വിരോധമോ പലസ്തീന്‍ ജനതയോടുള്ള നിഷ്കപടമായ അനുഭാവമോ അല്ല, മറിച്ച്‌ മുസ്ലിങ്ങളുടെ ഇസ്രായേല്‍ വിരുദ്ധമനോഭാവം വര്‍ഗ്ഗീയമായി ചൂഷണംചെയ്ത്ബാലറ്റുപെട്ടി നിറയ്ക്കാമെന്ന കുത്സിതബുദ്ധിയാണു സി.പി.എമ്മിനെ നയിച്ചത്‌. അതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇസ്രായേലുമായുണ്ടാക്കിയ ഉടമ്പടികളെ സമര്‍ഥമായി തമസ്കരിക്കുകയും ചെയ്തു അവര്‍.
കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി പതിനെട്ട്‌ ലോക്സഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെയും രണ്ടെണ്ണത്തില്‍ യു.ഡി.എഫിനെയുമാണു പിന്തുണച്ചത്‌. വയനാട്ടില്‍ മത്സരിച്ച എം.ഐ.ഷാനവാസും പൊന്നാനിയില്‍ മത്സരിച്ച ഇ.ടി.മുഹമ്മദ്‌ ബഷീറുമായിരുന്നു സാമ്രാജ്യത്വവിരോധത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമ അത്തിന്റെ വോട്ടുകിട്ടാന്‍ 'ഭാഗ്യം' ചെയ്ത്‌ യു.ഡി.എഫ്‌.സ്ഥാനാര്‍ഥികല്‍.ആന്വസ്‌ കരാറിനെ സംബന്ധിച്ച ചര്‍ച്ചകല്‍കേരളത്തിലെ ദ്ര്ശ്യമാധ്യമങ്ങളില്‍ പൊടിപടലമുയര്‍ത്തിയിര്യ്ന്ന സമയത്ത്‌ ഈ ഉഭയ കക്ഷി കരാരിനെ കുറിച്ചുള്ള കോണ്‍ഗ്രസ്സിന്റെ വാദമുഖങ്ങള്‍ ഏറ്റവും സമര്‍ഥമായും യുക്തിഭദ്രമായും അവതരിപ്പിച്ചത്‌ ഷാനവാസായിരുന്നു.അദ്ദേഹത്തിനു വോട്ടു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ജമാ-അത്തെ ഇസ്ലാമിയുടെ സാമ്രാജ്യത്വ വിരോധം ഉരുകിയൊലിച്ചു പോയെങ്കില്‍ അതിനര്‍ഥം സാമ്രാജ്യത്വത്തോടുള്ള എതിപ്പല്ല, മറ്റു ചില സ്വാര്‍ഥ പരിഗണനകളാണു ഈസംഘടനകളുടെ നയനിലപാടുകളെ നിര്‍ണ്ണയിക്കുന്നതെന്നാണു.
ഇതിലും രസകരമായ നിലപാടാണു ഇ.ടി.മുഹമ്മദ്‌ ബഷീറിന്റെ കാര്യത്തിലുണ്ടായത്‌. മുസ്ലിം ലീഗിന്റെ സമുന്നതരായ രണ്ടു നേതാക്കളാണു ഇ.അഹമ്മദും ഇ.ടി.മുഹമ്മദ്‌
ബഷീറും.ഒരേ പാര്‍ട്ടിയുടെ ഭാഗമായ ഈരണ്ടു നേതാക്കള്‍ സാമ്രാജ്യത്വവിരോധത്തിന്റെ കാര്യത്തിലോ ആണവക്കരാര്‍ വിഷയത്തിലോ വ്യത്യസ്ത നിലപാടുകള്‍ ഉള്ളവരല്ല. എന്നിട്ടും ഇ അഹമ്മദിനെ വൈരനിര്യാതനബുദ്ധിയോടെയും ഇ ടി മുഹമ്മദ്ഭഷീറിനെ നേരെതിരിച്ചും ജമാ-അത്തെ ഇസ്ലാമി കാണുന്നുണ്ടെങ്കില്‍ അതിന്റെ ഗുപ്ത രാഷ്ട്രീയം തിരയേണ്ടത്‌ സാമ്രാജ്യത്വ വിരോധത്തിന്റെ ശൂന്യ അറകളിലല്ല.ഇതിനെ ഹിപ്പോക്രസി എന്നല്ലാതെ എന്തു പറയാന്‍.ജമാ-അത്തെ ഇസ്ലാമിയുടെ സാമ്രാജ്യത്വ വിരോധം അത്മാര്‍ഥത ഇല്ലാത്തതും തരാതരം പോലെ ഉരുത്തിരിഞ്ഞു വരുന്ന സംഘടനയുടെ ഗൂഢതാല്‍പര്യങ്ങള്‍ക്ക്‌ അനുസ്ര്തമായി പാകപ്പെടുത്തുന്നതാണെന്നുമാണു ഇതെല്ലാം വ്യക്തമാക്കുന്നത്‌.ഷാനവാസില്‍ സാമ്രാജ്യത്വാനുകൂല്യത്തിന്റെ ഒരു കണികപോലും കണ്ടെത്താതിരുന്ന ജമാ-അത്തും തദ്ര്ശസംഘടനകളും ശശിതരൂരിലും കെ വി തോമസിലും അത്‌ വേണ്ടുവോളം കണ്ടെത്തുക മാത്രമല്ല, അവരെ തോല്‍പിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത്‌ വരുകയും ചെയ്തു.ശശിതരൂരിനു തിരുവനന്തപുരത്തു ലഭിച്ച കനത്ത ഭൂരിപക്ഷം തെളിയിക്കുന്നത്‌ ഇത്തരം സംഘടനകള്‍ വെറും കടലാസു പുലികള്‍ മാത്രമാണെന്നാണു.മുസ്ലിം സമുദായം രാഷ്ട്രീയ ഉദ്ബുദ്ധതയില്‍ ആരുടെയും എലിക്കെണികളിലല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ ജമാ അത്തെ ഇസ്ലാമി കണ്ടെത്തിയ മൂലകാരണങ്ങളിലൊന്നു നരേന്രന്‍ ക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാതെ പറഞ്ഞ സ്പെഷല്‍ റിക്രൂട്ട്‌മന്റ്‌ നടപ്പക്കാന്‍ യു.ടി.എഫ്‌.ഭരണക്കൂടം ശുഷ്കാന്തി കാണിച്ചില്ല എന്നതായിരുന്നു.2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരികയും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാനെന്ന നാട്യത്തില്‍ പാലൊളി കമ്മിറ്റി ഉണ്ടാക്കുകയും അതില്‍ ജമാ അത്തെ ഇസ്ലാമിയുടെ വക്താവിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. മാസങ്ങള്‍ നീണ്ടു നിന്ന അധരവ്യായാമങ്ങള്‍ക്കും ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണും നട്ടുള്ള ചിന്തന്‍ ബൈഠക്കുകള്‍ക്കും ശേഷം പാലൊളി കമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനം ഇതാണു-സ്പെഷല്‍ റിക്രൂട്ട്‌മന്റ്‌ നടപ്പില്‍ വരുത്തുക പ്രയാസമാണു.അതിനാല്‍ വേറെ മാര്‍ഗങ്ങള്‍ ഉണ്ടോ എന്നാരായണം. മുസ്ലിം ലീഗ്‌ സ്പെഷല്‍ റിക്രൂട്ട്‌മന്റ്‌
വിഷയത്തില്‍ വാതിലുകള്‍ അടച്ചിരുന്നില്ല. കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ പോറലേല്‍പിക്കാത്ത വിധത്തില്‍ അതെങ്ങനെ യാഥാര്‍ഥ്യമാക്കമെന്നതായിരുന്നു അക്കാലത്ത്‌ ഞങ്ങളുടെ സജീവ ചിന്താവിഷയം. എന്നാല്‍ ആ വിഷയത്തെ ജമാ അതെ ഇസ്ലാമി എന്നെന്നേക്കുമായി ചവറ്റുകുട്ടയിലേക്കെറിഞ്ഞു.
ജമാ-അത്തിന്റെ യുവജനസംഘടനയായ സോളിഡാരിറ്റിയെ മുൻ നിർത്തിയാണു മാത്യ സംഘടന എക്സ്പ്രസ്‌ ഹൈവേക്ക്‌ എതിരെയുള്ള യുദ്ധമുഖം തുറന്നത്‌. അന്ന് പരിസ്ഥിതിവാദത്തിന്റെ പ്രാണേതാക്കളായി രംഗത്തു വന്ന സോളിഡാരിറ്റിക്കാർ മരം മുറിച്ചും മലതുരന്നും നദി നികത്തിയും നിർമ്മിക്കുന്ന എക്സ്പ്രസ്‌ ഹൈവേ പരിസ്ഥിതിയെ തകർക്കുന്ന വിനാശ പാതയാണെന്നും അതിനാൽ അത്‌ അനിസ്ലാമികമാണെന്നുമായിരുന്നു പറഞ്ഞിരുന്നത്‌. എക്സ്പ്രസ്‌ ഹൈവേ എന്ന പേരുതന്നെ ശരിയല്ലെന്നും അവർ മൊഴിഞ്ഞു . ഇ.കെ.. നായനാരാണു അതിവേഗ പാതയ്ക്ക്‌ ആ പേരു നൽകിയതെന്നകാര്യം അവർ സൗകര്യപൂർവ്വം വിസ്മരിച്ചു. ഇടതുപക്ഷത്തിന്റെ അധികാരപ്രവേശത്തോടെ എക്സ്പ്രസ്‌ ഹൈവേ തെക്കു-വടക്കു സൗഹ്യദപാത എന്ന നവനാമത്തിൽ അവതിരിച്ചു. പേരിൽ സൗഹ്യദം എന്ന പദമുള്ളതു കൊണ്ടാണോ തെക്കു-വടക്ക്‌ എന്ന ദിശാ സൂചകമുള്ളതു കൊണ്ടാണോ എന്നറിയില്ല ഇപ്പോൾ സോളിഡാരിറ്റിക്കാർക്ക്‌ മിണ്ടാട്ടമില്ല.മരം മുറിക്കാതെയും മണ്ണെടുക്കാതെയും നിർമ്മിച്ചേക്കാവുന്ന ഈ സൗഹൃദപാത മാനത്തുകൂടിയാണു പോകുകയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു).

1 അഭിപ്രായം:

  1. >>അതേസമയം മന്മോഹന്‍ സിംഗിനൊപ്പം ആണകരാറിനൂ അന്തിമ രൂപം നല്‍കുന്നതില്‍ അഹോരാത്രം യത്നിച്ച വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയെ ബംഗാളില്‍ പിന്തുണക്കുകയാണു ജമാ-അത്തെ ഇസ്ലാമി ചെയ്തത്‌.

    പ്രബോധനം ലേഖനം കൂടി വായിക്കാം.

    മറുപടിഇല്ലാതാക്കൂ